14 April 2008

അറേബ്യന്‍ കണിക്കൊന്ന..


കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുത്സവമായ വിഷു ഇത്തവണ കടന്നു വരുന്നത് വേനല്‍ മഴയില്‍ കുതിര്‍ന്ന കര്‍ഷകന്റെ സ്വപ്നങ്ങളും, കണ്ണീരുമായാണ്. വിളെവെടുപ്പുകാലത്ത് തിമിര്‍ത്തു പെയ്ത മഴയില്‍ പൊഴിഞ്ഞത് അവന്റെ ദീര്‍ഘനാളത്തെ വിയര്‍പ്പും, സമ്പാദ്യവുമാണ്. പ്രക്രതിയുടെ നേര്‍ക്കുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്ത് കൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ച് തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ?“ വിശുദ്ധ ഖുര്‍-ആന്‍(30:41) ഖത്തറിലെ എന്റെ താമസ സ്ഥലത്തിന്നടുത്തായി കുറച്ചു ദിവസമായി ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു. കണിക്കൊന്നയെ ഓര്‍മ്മിപ്പിക്കുന്ന ഈ പൂക്കള്‍ യുഎഇക്കാര്‍ വിഷുക്കണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ന് മനോരമ ന്യൂസില്‍ കണ്ടു. ഒറിജിനല്‍ കിട്ടാതായാല്‍ പിന്നെ ഡ്യൂപ്പ് തന്നെ ശരണം! കേരളത്തിലെ കൊന്നപ്പൂക്കളൊക്കെ വേനല്‍ മഴയില്‍ കൊഴിഞ്ഞ് പോയ്ക്കാണും ? (ഫോട്ടോയില്‍ പൂക്കളോടൊപ്പം ‘കേറിയിരിക്കുന്നത്‘ ‘ഹാതിം‘ എന്റെ മൂന്നാമത്തവന്‍)

13 April 2008

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം...(2)



ഇത് നിയ-ക്കുട്ടി (റാണിയ), വാശി പിടിച്ചാല്‍ ഇവളൊരു ചിന്ന അരുന്ധതിറോയി തന്നെയാണ്.ഈ കുറുമ്പിപെണ്ണിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ നമ്മള്‍ മുട്ട് മടക്കുകയേ നിവര്‍ത്തിയുള്ളു. തോട്ടിലിറങ്ങിയപ്പൊള്‍ അവളുടെ സന്തോഷം കണ്ടില്ലേ?
ഭൂഗോളത്തിലെ എല്ലാ ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. .

10 April 2008

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..



പാടവും,തോടും,കായലും,കുളങ്ങളും,പൂക്കളും,പുഴകളും നിറഞ്ഞ നമ്മുടെ ആ പഴയ ക്കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നു എന്ന് നാം പലപ്പോഴും പരിതപിക്കാറുണ്ട്. ആരാണ് അവര്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയത്? നാട്ടിലുള്ളപ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ കുട്ടികളുടെ കയ്യും പിടിച്ച് നാം നെല്‍പ്പാടങ്ങളിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടോ? തോട്ടു വക്കത്തിരുന്നു ചൂണ്ടയിട്ടിരുന്ന, കൂന്തപ്പൂവ് പറിക്കാന്‍ പോയി ചളിയില്‍ പൂണ്ടുപോയ, മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ വാഴത്തണ്ടുകള്‍ കോര്‍ത്ത് ചങ്ങാടമുണ്ടാക്കി മാങ്ങാ-തോട്ടി കഴുക്കോലാക്കി തുഴഞ്ഞ് കളിച്ച ആ പഴയ കുസൃതിക്കാല സ്മരണകള്‍ എപ്പോഴെങ്കിലും നാം അവരോടോത്ത് പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? (ഒടുവില്‍ ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ കളിനിര്‍ത്തി അടുക്കള വാതിലിലൂടെ പമ്മി പമ്മി വീട്ടില്‍ നുഴഞ്ഞു കയറുമ്പോള്‍ അച്ചന്റെ മുന്നില്‍ തന്നെ ചെന്ന് പെട്ടതും പുളിവടി കൊണ്ട് പൊതിരെ തല്ല് കൊണ്ടതും ഏതായാലും പറയേണ്ട) തിരക്കിനിടയില്‍ നമുക്കെവിടെ ഇതിനെല്ലാം നേരം? ഇനി സമയം കിട്ടിയാല്‍ തന്നെ വയലും തോടും പുഴകളുമെവിടെ? പാടങ്ങളായ പാടങ്ങളൊക്കെ നമ്മള്‍ മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് വല്‍ക്കരിച്ചില്ലേ.. ഒടുവില്‍ അന്നത്തിനായി അന്ന്യന്റെ വണ്ടിയും കാത്ത് കിടക്കേണ്ട ഗതികേടിലായത് മിച്ചം!

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters